Monday, February 9, 2009

യാത്ര


സ്വപ്നങള്‍ക്ക് ചെന്തെരിട്ടു മിനുക്കി മടിയില്‍ ബീടിക്കെട്ടിനൊപ്പം കൊണ്ടുനടന്നതല്ലാതെ ഒന്നും സംഭവിച്ചില്ല .ബീടികളുടെ എണ്ണം കൂടുകയും സ്വപ്നങ്ങള്‍ക്ക് നീളം കുറയുകയും ചെയ്യുന്ന ഘട്ടത്തിലാണ് ദേശാടനം എന്ന ആശയം മനസ്സിലുദിച്ചതു.കേട്ടറിഞ്ഞ വായിച്ചറിഞ്ഞ എല്ലാ ദിക്കുകളിലേക്കും അയാള്‍ മനസ്സിനെ പറഞ്ഞയച്ചു .പക്ഷെ തന്റെ ഉമ്മറ പടിക്കപ്പുറം എവിടേക്ക് പോവാനും അയാള്ക്ക് ഭയമായിരുന്നു .രാത്രിയെ ,ഇരുട്ട് കൂടുമ്പോഴുള്ള ഒറ്റപെടലിനെ,പാതിരാവിന്റെ ഭീകരതയെ ,അതിനിടയില്‍ എപ്പോള്‍ വേണമെങ്കിലും സ്വപന്മായി വരാവുന്ന പാമ്പിന്‍ പുറ്റു നിറഞ്ഞ മലംചെരുവിനെ പുലരിയുടെ നിസ്സഹായതയെ ഒക്കെ അയാള്ക്ക് ഭയമായിരുന്നു.

അത്താണി ആവേണ്ടവന് അടിതെറ്റുന്നുവോ എന്ന ആകുലത വീട്ടുകാരില്‍ എറിവരികയും സഹോദരങ്ങളുടെ കണ്ണിലെ ദൈന്യത കൂടി വരികയും ചെയ്തപ്പോള്‍ അയാള്‍ ഇരുട്ടിനെയും രാത്രിയെയും സ്നേഹിക്കാന്‍ ശ്രമിച്ചു നോക്കി .

ഒടുവില്‍, മകരത്തിലെ ഒരു രാത്രിയില്‍ ഒരു മലംപാപിനെ പോലെ തന്നെ തീഷ്ണമായി നോക്കിയ തീവണ്ടിയുടെ ഉദരത്തിലേക്കു അയാള്‍ വലതു കാല്‍ വച്ചു കയറി .ചങ്ങാതിമാരുടെ തമാശകള്‍ക്ക് ചെവികൊടുക്കാതെ തൂണുംചാരി തന്നെമാത്രം നോക്കി നില്ക്കുന്ന അച്ഛന്റെ ചിത്രം അയാള്‍ മനസ്സിലേക്ക് എടുത്തു വച്ചപ്പോള്‍ രാത്രിയും യാത്രയും മാത്രമായി അയാളുടെ സ്വപ്നം .ഇരയെ കിട്ടിയ സന്തോഷത്തോടെ തീവണ്ടി മെല്ലെ ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ വീണ്ടും അച്ഛനെ നോക്കി .ശരിക്ക് കാണാന്‍ കഴിഞ്ഞില്ല .തടസ്സമായത് അയാളുടെയോ അതോ അച്ച്ചന്റെയോ കണ്ണീര്‍തുള്ളികളോ?.

വണ്ടി മെല്ലെ ഇഴഞ്ഞു ഇഴഞ്ഞു പാലക്കാടന്‍ ചുരവും കടന്നു ഏതൊക്കെയോ ദേശങ്ങള്‍ താണ്ടി ഈത്തപ്പന തോട്ടവും ഒട്ടക കൂട്ടങ്ങളും കടന്നു മരുഭൂമിയുടെ തീഷ്ണതയിലൂടെ വിശപ്പോടെ അതിലേറെ ദാഹത്തോടെ മുരണ്ടു നീങ്ങി കൊണ്ടിരുന്നു .യാത്ര. നീണ്ടു നീണ്ടു പോയേക്കാവുന്ന യാത്ര .രാത്രിയും പകലും അറിയാതെ തിരിച്ചു പോക്കറിയാതെ .അവസാനം അറിയാത്ത യാത്ര .

Swapnam


ആദ്യമായി ഗള്‍ഫില്‍ എത്തിയതാണ് നാട്ടില്‍ നിന്നും പോരുമ്പോള്‍ മുപ്പത്തിയഞ്ചു രൂപയുടെ എയര്‍ ബാഗില്‍ നിറയെ സ്വപനങ്ങള്‍ ആയിരുന്നു .കാറ്‌ കഴുകിയും കാശു കാരനായിട്ടെ ഒരു മടക്കമുള്ളൂ എന്ന് തീരുമാനിച്ചു .പക്ഷെ നാനൂറു റിയാലും കഞ്ഞിയും കൊണ്ടു സ്വപനങ്ങള്‍ മുളക്കാനുള്ള സാധ്യത എങ്ങും കാണാനേയില്ല .പക്ഷെ സ്വപ്നങള്‍ക്ക് അതറിയേണ്ട കാര്യമില്ലല്ലോ.ഒരു ദിവസം മഗ്രിബ് നമസ്കാരത്തിന് പള്ളിയിലേക്ക് കയറുമ്പോഴാണ് അത് സംഭവിച്ചത് .ഒരു കൂറ്റന്‍ കാറില്‍ ഒരറബി വന്നു തൊട്ടടുത്ത്‌ നിറുത്തി . എന്നോട് സലാം ചൊല്ലി .അംഗീകാരം ലഭിച്ച സന്തോഷത്തോടെ ഞാന്‍ സലാം മടക്കി.അദ്ദേഹം കാറിന്റെ ഡോര്‍ തുറന്നപ്പോഴാതാണ് ഞാന്‍ ശ്രദ്ധിച്ചത് ഒരു കാലില്ല സധുവിനു .ഊന്നു വടി എടുത്തു എന്നോട് സഹായം അഭ്യര്‍ത്ഥിച്ചു .ഇതാ എന്റെ സമയം വന്നിരിക്കുന്നു.ഞാന്‍ അദ്ധേഹത്തെ ദേഹശുദ്ധി വരുത്താനും നമസ്കാരത്തിനായി മുന്നിലെ നിരയില്‍ കൊണ്ടിരുത്താനും സഹായിക്കുമ്പോള്‍ പുള്ളിയെന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു .വീണ്ടും വീണ്ടും നന്ദി പറഞ്ഞു കൊണ്ടേയിരുന്നു .അദ്ധേഹത്തിന്റെ തൊട്ടു പിറകിലെ നിരയില്‍ ഞാനും നമസ്കരിക്കാന്‍ നിന്നപ്പോള്‍ മനസ്സു വേറെ എവിടെയോ ആയിരുന്നു. പറഞ്ഞു കൊടുത്ത എന്റെ വിവരങ്ങള്‍ മനസ്സിലാക്കി ഇയാള്‍ സഹായിക്കാതെ ഇരിക്കില്ല .ഇദ്ദേഹത്തിനു എന്നെ പോലെ ഒരു സ്ഥിരം സഹായി ആവശ്യമാണ് .ഞാന്‍ നാട്ടിലൊരു മാളികയും പുത്തന്‍ കാറും പുന്ചിരിക്കുന്ന വീട്ടുകാരെയും മനസ്സില്‍ കണ്ടു .നമസ്കാരം കഴിഞ്ഞു .അദ്ദേഹമെന്നെ വീണ്ടും നോക്കി .ഞാന്‍ അടുത്ത് ചെന്നപ്പോള്‍ എണീപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു .എന്റെ കാലം തെളിയാന്‍ പോകുന്നു .ഞാന്‍ അദ്ദേഹത്തെ എണീപ്പിച്ചു നിര്‍ത്തി .ഉടനെ അദ്ദേഹം സദസ്സിനോടായി പറഞ്ഞു തുടങ്ങി .സ്നേഹം നിറഞ്ഞ സഹോദരന്മാരെ .എനിക്ക് കാലിനു സ്വാധീനം ഇല്ലാത്തതിനാല്‍ ജീവിക്കാന്‍ മാര്‍ഗ്ഗമില്ല .അഞ്ചു മക്കളും ഭാര്യും വയസ്സായ മാതാപിതാക്കളും ....പിന്നെ ഞാന്‍ ഒന്നും കേള്‍ക്കാന്‍ നിന്നില്ല